നാട്ടരങ്ങിന്റെ
നാളുകൾ (2 )
ഞാൻ എം.എ യ്ക്ക്
പഠിക്കുന്ന കാലം . യുവകലാ
സാഹിതിയുടെ കരമന യൂണിറ്റിന്റെ പ്രെസിഡന്റാണ് അന്ന്. സെക്രെട്ടറി സക്കീർ
ഹുസൈൻ . എന്റെ ജൂനിയറായി യൂണിവേഴ്സിറ്റി
കോളേജിൽ പഠിക്കുന്നു.
യൂണിറ്റിന്റെ ഉദ്ഘാടനം
കഴിഞ്ഞിട്ടില്ല. ആയിടയ്ക്ക് സാഹിതിയുടെ
ഒരു യോഗത്തിൽ വച്ച്
ശ്രീ തിക്കുറിശ്ശിയുടെ രൂപ
സാദൃശ്യമുള്ള ഒരാളെ
കണ്ടുമുട്ടി. സംഘടനയുടെ സംസ്ഥാന
വൈസ് പ്രസിഡന്റ് ആണത്രേ.
അദ്ദേഹം പറയുന്നു:
“ ഒരു വരി
കവിതയോ കഥയോ എഴുതിയ ആരെയും സാഹിത്യകാരനായി
അംഗീകരിക്കാൻ ഞാൻ തയ്യാറാണ്
!”
കൊള്ളാമല്ലോ
കക്ഷി !
തീർന്നില്ല...,അടുത്ത വാചകം. ഇങ്ങനെ
:
“നിങ്ങൾ എന്നെ വിളിക്കു , എവിടെ
വേണമെങ്കിലും വിളിക്കൂ .., ഞാൻ വരാം
പ്രസംഗിക്കാനും കവിത
ചൊല്ലാനും ഒക്കെ ഞാൻ
റെഡി . നിങ്ങൾ
എനിക്ക് ഒരു ചിലവും
ചെയ്യണ്ട !”
അതും കൊള്ളാമല്ലോ !!
ഇവിടെ, യൂണിറ്റ് ഉദ്ഘാടനത്തിന്
ആരെ വിളിക്കും എന്ന്
വിഷമിച്ചിരിക്കുമ്പോഴാ ഇങ്ങനെ
ഒരു വിദ്വാനെ ദൈവം
മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നത് !. ആരോടും ആലോചിക്കാൻ
നിന്നില്ല . കയ്യോടെ ബുക്ക് ചെയ്തു.
വരുന്ന ഞായറാഴ്ച വൈകുന്നേരം അഞ്ചു
മണി. വായനശാലാ
ഹാളിൽ വച്ച് .
സ്ഥലവും വിലാസവുമെല്ലാം
കൃത്യമായി പറഞ്ഞു കൊടുത്തു. സമയത്തു് അങ്ങ്
എത്തിയാൽ മതി.
അദ്ദേഹം ഒന്ന്
പതറിയത്പോലെ! പറഞ്ഞത് അബദ്ധമായിപ്പോയെന്നു തോന്നിക്കാണണം !! ഇത്ര
പെട്ടെന്ന് ശിക്ഷ
കിട്ടുമെന്ന് കരുതിയിരിക്കില്ല . പോകാൻ നേരത്താണ് അത് ഓർമ
വന്നത്. പേര്
ചോദിച്ചില്ലല്ലോ ?
"സാറിന്റെ പേര്
എങ്ങനെ നോട്ടീസിൽ വയ്ക്കണം ?"
"ഡോക്ടർ . എഴുമംഗലം കരുണാകരൻ."
മതി. പിന്നെ നിന്നില്ല... മൊബൈലൊന്നും
ഇല്ലല്ലോ അന്ന് .
നോക്കാം വരുമോന്ന്.! എങ്കിലും ഒരു
ധൈര്യത്തിന് ശ്രീ പെരുമ്പുഴ ഗോപാലകൃഷ്ണനെ
കൂടെ വിളിച്ചു. അഥവാ,
ഈ പുള്ളിക്കാരൻ എത്താതിരുന്നാൽ പരിപാടി പൊളിയരുതല്ലോ !
എന്റെ തീരുമാനം മറ്റു ഭാരവാഹികൾ
അംഗീകരിച്ചു. തലേന്ന്
പത്രങ്ങളിൽ വാർത്തയും കൊടുത്തു. നോട്ടീസിൽ
'ഏഴു' മംഗലം എന്നാണു അച്ചടിച്ചിരുന്നത്
. അത് കണ്ടിട്ട് അച്ഛൻ പറഞ്ഞു എഴുമംഗലം ആയിരിക്കും
. അല്ലാതെ , എഴു മംഗലവും എട്ടു
മംഗലവും ഒന്നും ആവില്ല !
ഏഴായാലും പത്തായാലും
ആള് ഒന്ന് വന്നുകിട്ടിയാൽ
മതി !
നാളെയാണ് പ്രോഗ്രാം.
എനിക്ക് അൽപ്പം ടെൻഷൻ ഇല്ലാതില്ല .
ഞാനാണല്ലോ സൂത്രധാരൻ.
ഒടുവിൽ 'സൂത്രം ' പൊളിയുമോ ?
Comments